Powered By Blogger

Saturday, July 31, 2021

തിരികെ പോകുമ്പോൾ

ശരത്‌കവിത അതായിരുന്നു അവരുടെ പേരുകൾവർഷങ്ങൾക്ക്‌ ശേഷമുള്ള കണ്ട്‌ മുട്ടലിൽ അവന്റെ അഭ്യർത്ഥന അവളോടൊത്ത്‌ ഒരു ദിവസം ചിലവഴിക്കണമെന്നതായിരുന്നുകാണാതിരുന്നതിന്റെ വെമ്പലും സ്നേഹത്തിന്റെ ഉന്മാദവും അവനിൽ ഉറഞ്ഞുകൂടിയപ്പോൾ അവനു തന്റെയീ ആഗ്രഹത്തെ അവതരിപ്പിക്കാനാകാതിരുന്നില്ലഒരിക്കൽ തന്റെ എല്ലാ സ്വപ്നങ്ങളെയും നിറച്ചവളോട്‌അവന്റെ ഇഷ്ടത്തെ ഒരിക്കലെങ്കിലും മാനിക്കാമെന്ന് അവളും കരുതിഇഷ്ടത്തിന്‌ മുന്നിൽ തെറ്റുകളും ശരികളുമില്ലെന്ന് ഇക്കഴിഞ്ഞ വർഷങ്ങൾ കൊണ്ടവൾക്കും ബോധ്യമായിരുന്നു


ടിക്കറ്റ്‌ എടുത്ത്‌ ഏറ്റവുമടുത്തുള്ള ഒരു ബീച്ചിലേക്കുള്ള ബസിൽ അവർ വർഷങ്ങൾക്ക്‌ ശേഷം അടുത്തിരുന്നുപണ്ട്‌ ട്രെയിനിൽ അടുത്തിരുന്ന് പോയിരുന്നപ്പോൾ മനസില്ലുണ്ടായ വികാരമെന്തെന്ന് ഒരു നിമിഷം അവനാലോചിച്ചുഅവളുടെ കണ്ണുകളിലേക്ക്‌ നോക്കിയപ്പോൾ അവളും അത്‌ തന്നെയായിരിക്കും ആലോചിക്കുന്നതെന്ന് അവളുടെ കരിമഷി എഴുതിയ കണ്ണുകൾ പറഞ്ഞുകരിമഷി എഴുതി എഴുതി അവളുടെ കണ്ണുകൾക്ക്‌ ഇപ്പോൾ മഷി എഴുതേണ്ട ആവശ്യമേ ഇല്ല എന്നവന്‌ തോന്നിഒരു നിമിഷം തമ്മിലുടക്കിയ കണ്ണുകൾ ഏതോ കുറ്റബോധത്തിന്റെ തോന്നലിൽ അവൻ പിൻ വലിച്ചു


വഴികൾ വലുതായൊന്നും മാറിയിട്ടുണ്ടായിരുന്നില്ലകുറച്ച്‌ വലിയ കടകളും കോമ്പ്ലക്സുകളും വന്നതൊഴിച്ചാൽ അവർ പോകുന്ന വഴി വർഷങ്ങൾക്ക്‌ മുൻപുള്ളത്‌‌ പോലെ തന്നെഅവർക്കിടയിൽ സമയം  നിശബ്ദതയുടെ അകലം കൂട്ടാൻ തുടങ്ങിയപ്പോൾ എന്തെങ്കിലും ചോദിക്കാൻ വേണ്ടി ശരത്‌ ചോദിച്ചു: 

"പഴയ സുഹൃത്തുക്കളെ വല്ലതും കണ്ടിരുന്നോ?"


"ഇല്ലകവിത പറഞ്ഞു; " ഇടക്ക്‌ നിമിഷയെ കണ്ടിരുന്നുഒരു കല്യാണത്തിന്‌"


ആരാണ്‌ നിമിഷ എന്നവന്‌ ചോദിക്കണമെന്നുണ്ടായിരുന്നുപക്ഷെ വെറും ഒരു തലകുലുക്കലിൽ അവൻ അതിനുള്ള മറുപടി മുഴുമിപ്പിച്ചു


പിന്നെയും ശബ്ദമില്ലായ്മയുടെ വലിയൊരിടവേള അവർക്കിടയിൽ വളർന്ന് കൊണ്ടിരുന്നുതികച്ചും അപരിചിതരായ രണ്ട്‌ പേരേക്കാളും അപരിചിതരെപ്പോലെയായി അന്നേരം അവർ


വഴി പകുതിയോളം പിന്നിട്ടിരുന്നു ബസ്‌കുഴികളിൽ വീണുലയുന്ന ബസിൽ അവൻ അവളെ തട്ടാതെ ഇരിക്കാൻ വളരെ ശ്രദ്ധിച്ചുഇത്തവണ ചോദ്യത്തിന്റെ ഊഴം കവിതയുടേതായിരുന്നു

"മോനിപ്പോൾ?"


"രണ്ടിലാണ്‌മകൾ കെ ജിയിൽനാട്ടിലുണ്ട്‌ഇപ്പോ വെക്കേഷനല്ലേ"


"അത്‌ ശരിഅധികം നീട്ടാതെ അവൾ നിർത്തി


കടൽ അടുത്തെത്തി എന്ന് സൂചിപ്പിച്ച്‌ ഒരു തണുത്ത കാറ്റ്‌ തുറന്നിട്ട ബസിന്റെ ജനാലയിൽ കൂടെ അവരെ തൊട്ട്‌പോയിതണുപ്പ്‌ അടിച്ചപ്പോൾ അവൻ ആകാശത്തേക്ക്‌ നോക്കിമേഘം ഇരുണ്ടിരിക്കുന്നു


"മഴ പെയ്തേക്കുംഅവൻ പറഞ്ഞു


"മഴ റൊമാന്റിക്കല്ലേപെയ്യട്ടേഅവൾ ചെറുചിരിയോടെ പറഞ്ഞു


--------

'നിന്റെ നീലമിഴിക്കടലിൽ വീണലിയാൻ 

ഒരു മഴത്തുള്ളിയാകും ഞാൻ'


'അയ്യേഎന്റെ കറുത്ത കണ്ണുകളാവേണമെങ്കിൽ ഡാർക്‌ ബ്രൗൺ എന്ന് പറഞ്ഞോ'


'ശേ നശിപ്പിച്ച്‌മനുഷ്യനെ റൊമാന്റിക്കാകാനും സമ്മതിക്കില്ലമഴയും കടലുമൊക്കെ റൊമാന്റിക്കാടീ വിവരമില്ലാത്തവളേ'


'എനിക്കത്ര റൊമാന്റിക്‌ ഒന്നുമാകണ്ട ട്ടാ'

--------


മനസ്സിൽ ഓർമകൾ പെട്ടന്ന് വന്ന് നിറഞ്ഞത്‌ പോലെഅവന്റെ മനസിൽ മഴ പെയ്യാനായി ഇരമ്പുന്നത്‌ അവൻകേട്ടു.അത്‌ തന്റെ ആഗ്രഹങ്ങളുടെ പെരുമഴയാണെന്ന് അവൻ അറിഞ്ഞു


ബസ്‌ ഒരു ഞരങ്ങലോടെ നിന്നുജനാല വഴി അവൻ എത്തി നോക്കിയപ്പോൾ അവൾ പറഞ്ഞു "എത്തി". 


റോഡ്‌ പെട്ടന്ന് വിജനമായത്‌ പോലെ തോന്നി അവന്‌മഴ പെയ്യാറായത്‌ കൊണ്ടാകും കടൽക്കാഴ്ചകളൊക്കെ നിർത്തി ആളുകൾ തിരികെപ്പൊയ്ക്കൊണ്ടിരുന്നുഅവരെക്കൂടാതെ മൂന്നാലുപേർ കൂടെയുണ്ടായിരുന്നു അവിടെഇറങ്ങാൻഒക്കെ അവിടെ താമസിക്കുന്നവർ


"കടൽക്കരയിലേക്ക്‌ പോകുന്നോഅവൻ ചോദിച്ചു

"പോകാംഅവളുടെ ഉത്തരം അവനറിയാവുന്നത്‌ തന്നെയായിരുന്നു


മഞ്ഞ നിറം കലർന്ന  വെള്ള മണ്ണിലൂടെ അവർ കടൽ നോക്കി നടന്നുപണ്ട്  കടപ്പുറത്തിന്‌ നല്ല വെള്ള നിറമായിരുന്നെന്ന് അവനോർത്തു


"പണ്ട്  കടലിന്‌ നല്ല നീല നിറമായിരുന്നുമണൽ നല്ല വെള്ളയുംഅവൾ പറഞ്ഞുസുനാമിക്ക്‌ ശേഷമാണ്‌നിറങ്ങളൊക്കെ മാറിയതെന്ന് ആരോ പറഞ്ഞത് അവനോർത്തു അന്നേരം


മനുഷ്യരുടെ കാര്യവും അങ്ങനാണ്‌നമ്മുടെ മനസ്സ്‌ ആണ്‌ നിറങ്ങൾ കാണുന്നത്‌ഹൃദയം നിറഞ്ഞ സന്തോഷമാണെങ്കിൽ ചുറ്റുപാടും നല്ല നിറങ്ങളാകും നമ്മൾ കാണുകഅല്ലെങ്കിൽ നരച്ച നിറങ്ങളുംഫിലോസഫിക്കലായി ചിന്തിക്കുന്ന തന്നെയോർത്ത്‌ അവന്‌ തന്നെ ചിരി വന്നു


"പഴയ കാര്യങ്ങൾ വല്ലതുമോർത്താണോ  ചിരി? " അവൾ ചോദിച്ചു  

അല്ലെന്ന് പറയണമെന്നുണ്ടായിരുന്നു അവന്‌പക്ഷെ പറഞ്ഞില്ല


ഒരു ചെറുചിരിയിൽ അവൻ മറുപടി ഒതുക്കി


"നമുക്കിവിടെ അത്യാവശ്യം നല്ല ഒരു താമസ സൗകര്യം ഇന്നത്തേക്ക്‌ ഒരുക്കിയിട്ട്‌ നാളെ രാവിലെ സൂര്യോദയം കാണാംഅല്ലേ?" 


പിന്നെയും പിന്നെയും ചോദ്യങ്ങൾചിലത്‌ ഉത്തരങ്ങൾ ഉള്ളത്‌മറ്റുള്ളവ ഉത്തരം തേടേണ്ടത്‌എന്നാലപ്പോളവൻ ഓർത്തത്‌ വർഷങ്ങൾക്കപ്പുറവും ഇപ്പുറവും ചോദ്യങ്ങളും ഉത്തരങ്ങളും അവയുടെ അർത്ഥങ്ങളും ഒക്കെ എത്രത്തോളം വ്യത്യാസപ്പെട്ട്‌ പോകുമെന്നാണ്‌.


വിശാലമായ മുറ്റമുള്ള ഒരു ഹോട്ടലിലേക്കാണവർ ചെന്നു കയറിയത്‌ഉള്ളിലേക്ക്‌ നടക്കുമ്പോൾ കടൽകാറ്റ് ‌ആവോളമുണ്ടെങ്കിലും അവനെ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നുഅവൻ സെക്യൂരിറ്റിയെ കണ്ട്‌ പരിഭ്രമിച്ചത്‌ കണ്ടിട്ട്‌‌ അവൾക്ക്‌ ചിരി അടക്കാനായില്ലചിരി നിർത്താതെ അവൾ ചോദിച്ചു

"ശരിക്കും എത്ര വയസ്സായി?"


"ആർക്ക്‌എനിക്കോ?"‌ പരിഭ്രമം മാറാതെ അവൻ ചോദിച്ചു


"അല്ലാതെ പിന്നെകൊച്ച്‌ പിള്ളാരെപ്പോലുള്ള  പേടി കണ്ടിട്ട്‌ ചോദിക്കാതിരുക്കുന്നതെങ്ങനെ!"


താൻ ചൂളി ചെറുതാകുന്നത്‌ അവൻ അറിഞ്ഞുഅത്‌ പുറത്ത്‌ കാണിക്കാതെ റിസപ്ഷനിലേക്ക്‌ അവൻ അവളുടെ ബാഗും വാങ്ങി നടന്നു

------


ഒരു മുറിലിവിംഗ്‌ചെറിയൊരു കിച്ചനെറ്റ്‌കടൽ കാണാൻ കഴിയുന്ന ഒരു ബാൽക്കണി ഇതായിരുന്നു  മുറി


"ആഹാകിച്ചണൊക്കെ ഉണ്ടല്ലോനമുക്കിനി ഇവിടങ്ങ് കൂടിയാലോ ബാക്കി കാലം? " അവൾ ചിരിച്ചു കൊണ്ട്‌ ചോദിച്ചുമൗനം അവന്റെ മുഖത്തേക്കും കരി പടർത്തുന്നത്‌ കണ്ടപ്പോൾ കവിത ചോദ്യം മാറ്റി


"കാപ്പി വേണോ?"


".. വാങ്ങാമല്ലോറിസപ്ഷനിൽ വിളിച്ച്‌ ചോദിക്കാംഒരു മിനിട്ട്‌ശരത്‌  ടെലിഫോണിന്റെ അടുത്തേക്ക്‌ നടന്നു


"അയ്യേഅതാർക്ക്‌ വേണംനമുക്കിവിടെ ഉണ്ടാക്കാമെന്നേദേ ഇന്റക്ഷൻ സ്റ്റവ്‌ ഉണ്ട്‌കോഫി പൗഡർ ഉണ്ട്‌മ്മ്ം ...  ഷുഗർ ഉണ്ട്‌ശരത്തിനില്ലല്ലോ അല്ലേ?"


"എന്ത്‌?"


"ഷുഗർഡയബറ്റിസ്‌ അഥവാ പഞ്ചാര ...  പഞ്ചാരയടി എന്ന് പറഞ്ഞ്‌ നമ്മളെ ഡെന്നീസ്‌ ഇറക്കി വിട്ടതോർമയുണ്ടോ?" 


ഓർമകളിൽ നിന്ന് പുറത്ത്‌ കടക്കാനാകാതെ ശ്വാസം മുട്ടുകയായിരുന്നു അവൻവീണ്ടും വീണ്ടും ഓർമകളിലേക്ക്‌ തിരിച്ച്‌ കൊണ്ട്‌ പോകുന്നു അവളുടെ ഓരോ സംസാരവും ചിരികളുംആകെ വിങ്ങുന്നത്‌ പോലെ അവന്‌ തോന്നിശ്വാസം കിട്ടുന്നില്ലശരത്‌ എഴുന്നേറ്റ്‌ കടലിലേക്ക്‌ തുറക്കുന്ന ബാൽക്കണിയുടെ വാതിൽ തുറന്നു


"പഞ്ചാരപറഞ്ഞില്ല ... "


ഓർമയില്ല എനിക്ക്‌പഴയതൊന്നും അങ്ങനെ ഓർമ കിട്ടുന്നില്ലപ്രായം കൂടുകയല്ലേയുവാവല്ലല്ലോ."


ഡെന്നീസിന്റെ വീട്ടിലെ വിന്റ്‌ ചൈം കാറ്റടിച്ച്‌ കിലുങ്ങും പോലെ അവൾ ചിരിച്ചുപണ്ടത്തെ ചിരി പോലെ തന്നെചെറിയൊരു ചിലമ്പൽ ഉണ്ടെങ്കിലും അവളുടെ ചിരി ഇത്‌ വരെ വിട്ട്‌ പോയിട്ടില്ലല്ലോ എന്നവൻ അത്ഭുതപ്പെട്ടുഡെന്നീസിന്റെ വീട്ടിൽ പോകുമ്പോഴെല്ലാം അവനോട്‌  വിന്റ്‌ ചൈം ചോദിക്കുമായിരുന്നുഇപ്പോഴും അത്‌ പറഞ്ഞവൻ കളിയാക്കറുണ്ട്‌


"അതല്ല ചോദിച്ചത്‌ സാറെകോഫിക്ക്‌ പഞ്ചാര വേണോ എന്ന്അവൾ പിന്നെയും വിന്റ്‌ ചൈം മുഴക്കി


ജാള്യതയോടെ ഇല്ലാ കുഴപ്പമില്ല ഇട്ടോളു എന്ന മറുപടി കൊടുത്തു


എന്നാൽ എനിക്കുണ്ട്‌ കേട്ടോപഞ്ചാരയുടെ കാലം കഴിഞ്ഞത്‌ കൊണ്ടാകണം എനിക്കിപ്പോൾ അത്യാവശ്യം നല്ല ഷുഗർ കമ്പ്ലൈന്റ്‌ ഉണ്ട്‌പഞ്ചാര തൊടാറില്ല ഇപ്പോ


"അപ്പോൾ പണ്ടത്തെ പോലെ തന്നെ അല്ലേ?" 


-------


"ഡൊ ..  ലോകത്തെ ഏറ്റവും അൺറൊമാന്റിക്‌ ആയ കാമുകി നീയായിരിക്കുംശരത്‌ ദേഷ്യപ്പെട്ടു


"അതെന്താ?" 


"വേറൊന്നുമല്ലല്ലോ ... ഒരു എഴുത്തയക്കണം എന്നല്ലേ ഞാൻ പറഞ്ഞിട്ടുള്ളുഅതിനിത്ര പാടാണോഞാൻ പോയാൽ പിന്നെ 3-4 മാസം കഴിഞ്ഞേ വരൂ എന്ന് നിനക്കറിയാവുന്നതല്ലേഅതിന്റിടയ്ക്ക്‌ എനിക്ക്‌ ഒരുകത്തയക്കാൻ വല്യ പാടാണോ?"


" നോക്കാമെന്ന് ഞാൻ പറഞ്ഞല്ലോചിലപ്പോൾ ഞാൻ മറക്കുംഅല്ലെങ്കിൽ തന്നെ മെസേജ്‌ അയച്ചാൽ പോരെ?" അവൾ അലസമായ്‌ മറുപടി പറഞ്ഞു


"കൊള്ളാംഏതെങ്കിലും കാമുകിമാർ ഇങ്ങനെ പറയുമോ?" ശരത്‌ ദേഷ്യപ്പെട്ടു


"അതിന്‌ ഞാൻ ആരുടെ കാമുകിയല്ലല്ലോഅവൾ പറഞ്ഞു


"അല്ലെഅല്ലേ? " ശരത്തിന്റെ മുഖം ചുവന്നു


"അല്ലാഅവൾ ഉറപ്പോടെ പറഞ്ഞു


ബൈക്ക്‌ സ്റ്റാർട്ട്‌ ചെയ്ത്‌ റെയ്സ്‌ ചെയ്ത്‌ അവളെ രോഷത്തോടെ നോക്കിയിട്ട്‌ ശരത്‌ വേഗത്തിൽ ഓടിച്ച്‌ പോയി

-------


"കാപ്പി റെഡി" ... കവിത കാപ്പി കപ്പിലേക്കൊഴിച്ച്‌ ശരത്തിന്‌ കൊടുത്തു


ഒരു റെസ്റ്റോറെന്റിലെന്ന പോലെ ശരത് അത്‌ വാങ്ങിയിട്ട്‌ കുടിക്കാൻ തുടങ്ങി


"കൊള്ളാമോ?" കവിത ചോദിച്ചു


"ആംകൊള്ളാം". ശരത്‌ പറഞ്ഞു. "ഇതിന്‌ വേറൊരു പ്രത്യേകത കൂടിയുണ്ട്‌അവൻ കവിതയുടെ കണ്ണിലേക്ക്‌ നോക്കിയിട്ട്‌ പറഞ്ഞു


"അതെന്താണ്‌?" 


" എട്ട്‌ പത്ത്‌‌ വർഷങ്ങൾക്കിടയിലെ ആദ്യത്തെ നിന്റെ ... (ഒന്ന് നിർത്തിയിട്ട്‌ ) കവിതയുടെ കൈയിൽ നിന്നും കിട്ടുന്ന ആദ്യത്തെ കാപ്പി ആണ്‌". 


"  .. അത്‌ ശരിയാണ്‌ പക്ഷെഎനിക്കും ശരത്തൊന്നും ഉണ്ടാക്കി തന്നിട്ടില്ലല്ലോഎം സി പി കാരനാണോ?" 


"അതിനും എനിക്ക്‌ അവസരം തന്നിട്ടില്ലല്ലോ കവിതഞാൻ ഒരിക്കലും ഒരു ഷോവ്നിസ്റ്റ്‌ അല്ല"

------


"നിനക്ക്‌ പിങ്ക്‌ ചേരില്ല കവിതേ"


"അതെന്താഎനിക്കിഷ്ടമാ പിങ്ക്‌"


"നിനക്കിഷ്ടമാണെന്ന് കരുതി നിനക്ക്‌ ചേരണമെന്നില്ലല്ലോ"


"ആഹാ.. അതെന്റെ ഇഷ്ടമല്ലേഞാനിടുംശരത്ത്‌ പച്ച കളറിടണ്ട എന്ന് ആരെങ്കിലും പറഞ്ഞാൽ ഇടാതിരിക്കുമോ?"


"പച്ച അല്ലെങ്കിലും എനിക്കിഷ്ടമില്ലെന്ന് നിനക്കറിയാലോ കവിതേആരെങ്കിലും പറയുന്നതെന്തിനാനീ പറഞ്ഞാൽ ഞാനിടില്ലഅതിനി എനിക്കിഷ്ടമുള്ള ബ്ലൂ ആണെങ്കിലും"


"അയ്യയ്യേ .. ആരെങ്കിലും പറഞ്ഞത്‌ കേട്ട്‌ സ്വന്തം ഇഷ്ടം മാറ്റി വയ്ക്കുന്നവർ തന്നെ നിലപാടില്ലാത്തവർ ആണ് ‌ശരത്‌"


"നിലപാടിനെ നീ സ്നേഹവുമായി കൂട്ടിക്കുഴയ്ക്കരുത്‌ കവി


"എനിക്ക്‌ സ്നേഹത്തിനെക്കാൾ വലുത്‌ നിലപാട്‌ തന്നെയാണ്‌നിലപാടില്ലാത്തവർ നട്ടെല്ലില്ലാത്തവർതന്നെയാണ്‌."

--------


"അയ്യപ്പാ"... എന്ന് വിളിച്ച്‌ നടുവ്‌ അമർത്തി എഴുനേൽക്കുന്ന ശരത്തിനെ ചിരിയോടെ നോക്കി അവൾ ചോദിച്ചു


"പഴയ വിപ്ലവസിംഹം സ്പിരിച്വൽ ആയോ?"


"ഇത്‌ വെറുമൊരു പേരല്ലേഇപ്പോ വിളിച്ച്‌ വിളിച്ച്‌ ശീലമായിപ്പോയിഅല്ലാതെ സ്പിരിറ്റൊന്നും ഇല്ല ഇതിൽ"


"ഉവ്വുവ്വ്‌... പഴയ സിംഹങ്ങളുടെ ക്ലീഷേ ഡയലോഗ്‌മതി മതി മനസിലായി"


"അതൊന്നുമല്ല ... " അവിടെ നിർത്തി ശരത്‌ഒന്നും പറയാനില്ലാത്തത്‌ പോലെഅല്ലശരിക്കും ഒന്നും പറയാനില്ലപറയേണ്ടതോക്കെ എന്നേ പറഞ്ഞു കഴിഞ്ഞത്‌ പോലെ ശരത്തിനു തോന്നിമുൻപിൽ ഇരിക്കുന്ന കവിതയെ പരിചയമുണ്ടെങ്കിലും ഒരു അപരിചിതത്വം തോന്നുന്നുഇടയ്ക്ക്‌ മുറിഞ്ഞൊഴുകിയ പുഴയിൽ രണ്ടായ്‌ പിരിഞ്ഞുപോയ പാഴ്ത്തടികളെപ്പോലെകാറ്റിൽ പലതായ മേഘങ്ങളെപ്പോലെതിരികെ വന്നിട്ടും ഒന്നിക്കാൻ കഴിയാത്ത വസ്തുക്കളെപ്പോലെ

-------


തന്റെ മുന്നിലിരിക്കുന്ന കവിതയ്ക്ക്‌ ഒരു മാറ്റവുമില്ലെന്ന് ശരത്തിന്‌ തോന്നിമാറിയത്‌ മുഴുവൻ താനാണ്‌അവൾ പഴയ കവിത തന്നെകോളേജിലെ അതേ കവിഅതേ രൂപത്തിൽഅതേ എനർജിയിൽവഴക്കിടാനുള്ള അതേപഴയ മനസുമായ്‌ അവൾ ഇന്നുംതാനോ ചിന്തകളിലും രൂപത്തിലും മുഴുവൻ വേറൊരാളായ്‌  പഴയ ശരത്തിന്റെ പേരിൽ ജീവിക്കുന്ന തികച്ചും പുതിയൊരാൾപുതിയ ശരത്തിനും ഈ‌ കവിതയെ മനസ്സിലാകാൻ ഒരിക്കലും കഴിയില്ല


"കവി ... നമുക്കിറങ്ങാംശരത്ത്‌ ബാഗ്‌ എടുത്ത്‌ കൊണ്ട്‌ പറഞ്ഞു


എങ്ങോട്ട്‌?" കവിത അത്ഭുതത്തോടെ ചോദിച്ചു


"തിരികെ ... തിരികെ പോകാം"


ശരത്തിന്റെ കണ്ണുകളിലേക്ക്‌ നോക്കി കവിത പുഞ്ചിരിച്ചുഎഴുന്നേറ്റ്‌ വളരെ മൃദുവായ്‌ ശരത്തിന്റെ കൈകളിൽപിടിച്ച്‌ കൊണ്ടവൾ പറഞ്ഞു


"ശരത്‌നമ്മൾ ഇത്‌ വരെ വന്ന വഴിയേ തിരികെ പോകാമെന്ന് കരുതിയാണ്‌ ഞാൻ ഇങ്ങോട്ട്‌ വന്നത്‌എന്നാൽ ശരത്തിന്‌ തിരികെ നടക്കാൻ ‌കഴിയില്ലെന്ന് എനിക്ക്‌ മനസിലായി"


"കവി ... " 


"പൊയ്ക്കോളു ശരത്‌ഞാൻ ഇനി നാളത്തെ സൂര്യോദയം കൂടെ കണ്ടിട്ടേ ഉള്ളൂ തിരികെ"

ശരത്തിന്റെ നെറ്റിയിൽ അമർത്തിച്ചുംബിച്ച്‌ കണ്ണുകളിലേക്ക്‌ നോക്കി കവിത പറഞ്ഞു "നല്ല ദിനങ്ങൾ ഉണ്ടാകട്ടെ നമുക്ക്‌ രണ്ട്‌ പേർക്കും".


"എന്ന് കരുതാം കവി", ശരത്‌ മറുപടി പറഞ്ഞു


തണുത്ത കാറ്റിൽ ആടിയുലയുന്ന മുറ്റത്തെ അലങ്കാര ചെടികൾക്കിടയിലൂടെ തോളിൽ തൂക്കിയ ബാഗുമായ്‌ ശരത്‌ ആ ഹോട്ടലിന്റെ ഗേറ്റ്‌ കടന്ന് പോകുന്നത്‌ കവിത നോക്കി നിന്നു.

No comments:

Post a Comment